Saturday, March 29, 2008

ഉമ്മ ....... സ്‌നേഹത്തിന്റെ അക്ഷയ ഖനി

അകതാരില്‍‌ കുളിര്‍‌ ചൊരിയുന്ന രണ്ടക്ഷരം‌, ഉമ്മ

കാരുണ്യം പെയ്തിറങ്ങുന്ന താഴ്‌വാരവും സ്‌നേഹം പൂത്തുലയുന്ന പൂവാടിയുമാണുമ്മ.



സ്‌നേഹത്തിന്റെ അക്ഷയ ഖനിയാണവര്‍‌.



ഉമ്മയെ ക്കുറിച്ചോര്‍ക്കുമ്പോള്‍‌ , രണ്ടിറ്റ് കണ്ണ് നീര്‍‌ പൊഴിക്കാത്തവരായി ആരുണ്ട്‌.



നമ്മെ നാമാക്കാന്‍‌ എത്രയെത്ര പ്രയാസങ്ങള്‍‌ സഹിച്ചു! അനുഭവിച്ചു തീര്‍ത്ത മാനസിക വ്യഥകളെത്ര!



നമുക്ക് ചെറിയൊരസുഖം വരുമ്പോള്‍‌, നമുക്ക് ചെറുതായൊന്ന് നോവുമ്പോള്‍‌, ആധി പൂണ്ട മനസ്സുമായി ,നിദ്രാവിഹീനരായി കഴിയുന്ന നമ്മുടെ ഉമ്മ (അമ്മ) . മക്കള്‍ക്ക് വേണ്ടി സഹനപര്‍വ്വം തീര്‍ക്കുന്ന, സര്‍വ്വം ത്യജിക്കുന്ന ഉമ്മ. നമ്മെ ഭക്ഷിപ്പിക്കന്‍‌ സ്വയം പട്ടിണി വരിക്കുന്നവര്‍‌.നമ്മുടെ ആധികളും, വ്യാധികളും ഏറ്റെടുത്ത് സ്വയം ഉരുകി തീരുന്ന ഉമ്മ.



നമ്മുടെ ചെറുപ്പത്തിലേക്കൊന്ന് ഊളിയിട്ട് നോക്കൂ, സര്‍വ്വതിനും ആശ്രയം നമുക്ക് ഉമ്മയായിരുന്നില്ലേ?



നമ്മെ മുലയൂട്ടാന്‍‌ അവര്‍ അനുഭവിച്ച യാതനകള്‍, നിശയുടെ നിശബ്ദതയില്‍‌ നാം‌ സുഖമായുറങ്ങുമ്പോള്‍‌ ഉറക്കത്തിനവധി നല്‍‌കി നമ്മെ നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്ന ഉമ്മ.യാതൊരറപ്പും വെറുപ്പുമില്ലതെ , വാത്സല്യ പൂര്‍വ്വം‌ നമ്മുടെ വിസര്‍ജ്ജ്യങ്ങള്‍‌ കഴുകി ശുദ്ധീകരിക്കുന്ന ഉമ്മ.



കൊച്ചു നാളിലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, കുസ്ര്തികളും പങ്കുവെക്കന്‍‌, നമ്മുടെ സങ്കടങ്ങളും ആവലാതികളും നിവര്‍ത്തിക്കന്‍‌, നമ്മുടെ പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കും പരിഹാരം കാണാന്‍‌ നമുക്കവലംഭം ഉമ്മയായിരുന്നു. അവരുടെ സ്‌നേഹമസൃണമായ ഒരു തലോടല്‍‌, ഒരു ചുടുചും‌ബനം‌, സര്‍വ്വതിനും പരിഹാരമായി അതു മതിയായിരുന്നു നമുക്ക്‍. നീറിപ്പുകയുന്ന മനസ്സുകള്‍ക്ക്‍ ഉമ്മയുടെ സന്ത്വന സ്പര്‍ശം എന്തൊരശ്വാസമായിരുന്നു.ഉമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍‌ അനുഗ്രഹം ലഭിച്ച നാമെത്ര ഭാഗ്യവാന്മാര്‍‌ !എന്നിട്ടും.............. നാമെന്താണവര്‍ക്കു വേണ്ടി ബാക്കി വെക്കുന്നത്‌?



സുഖാഡംബരങ്ങളുടെ പളപളപ്പില്‍‌ , ആധുനികതയുടെ പൊങ്ങച്ചങ്ങളില്‍‌ , അവര്‍ അനുഭവിച്ച് തീര്‍ത്ത യാതനകളും വേതനകളും നാം‌ വിസ്മ്ര്തിയുടെ ചവറ്റു കൊട്ടയിലേക്കു വലിച്ചെറിയൂന്നു.അവര്‍ നല്‍കിയ സ്‌നേഹത്തിനു പകരമായി കുത്തുവാക്കുകളും മാനസിക പീഢനങ്ങളും സമ്മാനിച്ച് ഏകന്ത വാസത്തിന്റെ ഇരുട്ടറയിലേക്കും വൃദ്ധസദനങ്ങളുടെ ജയിലറകളിലേക്കും നാമവരെ തള്ളിവിടുന്നു.



സ്‌നേഹവും ആര്‍ദ്രതയും വറ്റിവരണ്ട മനുഷ്യപ്പിശാചുക്കളായി മാറുകയാണോ നാം‌.ഇതിന്റെ ദുരന്ത ഫലം എത്ര ഭയാനകമാണെന്നോ? കരുണ്യത്തിന്റെ കുളിര്‍തെന്നലായ പുണ്യപ്രവാചകന്‍‌ മുഹമ്മദ് നബി (സ) യുടെ സവിധത്തിലേക്കു നമുക്കൊന്നു കടന്നു ചെല്ലാം‌. അവിടുത്തെ ശിഷ്യ ഗണങ്ങളില്‍‌ പ്പെട്ട അല്‍ഖമ മരണാസന്നനായി കിടക്കുന്നു. അന്ത്യ സമയത്ത് വിശുദ്ധ വാക്യം‌ ഉരുവിടാന്‍‌ പ്രയാസപ്പെടുന്ന അല്‍ഖമയുടെ ദുഖവാര്‍ത്ത പ്രവാചകരുടെ (സ) സന്നിധിയിലുമെത്തുന്നു. നിജസ്ഥിതിയറിയാന്‍‌ അവിടുന്ന് ഉമറുല്‍ ഫാറൂഖിന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കുകയും അല്‍ഖമയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്നാരായാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അനന്തരം അല്‍ഖമയുടെ വൃദ്ധയായ മാതാവ് തിരുസവിധത്തിലെത്തി.തന്റെ മകന്‍‌ അല്ലാഹുവിന്റെ കല്‍‌പനകള്‍ അനുസരിക്കുന്ന ഭക്തനാണെന്നും‌ എന്നാല്‍‌ തന്നോടുള്ള പെരുമാറ്റം മോശമായിരുന്നെന്നും അതില്‍ താന്‍ അതീവ ദുഖിതയാണെന്നും അല്‍ഖമയോട് നീരസമുണ്ടെന്നും അവര്‍‌ പ്രവാചകനെ (സ) അറിയിച്ചു.ഇതു തന്നെയാണു അല്‍ഖമയുടെ ദുരവസ്ഥയ്ക് കാരണമെന്ന് മൊഴിഞ്ഞ നബി (സ) , അല്‍ഖമയെ കത്തിക്കാനുള്ള തീ കുണ്ഡാരത്തിനാവശ്യമായ വിറക് ശേഖരിച്ച് വരാന്‍‌ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍‌കി. ഇതു കേട്ട ആ വൃദ്ധമാതാവിന്റെ കണ്ണുകള്‍ സജലങ്ങളായി. ആ മാതൃഹൃദയം ദുഃഖഭാരത്താല്‍‌ വിതുമ്പാന്‍‌ തുടങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പ്രവാചകനോട് അഭ്യര്‍ഥിച്ചു. "അല്ലാഹുവിന്റെ റസൂലേ, എന്റെ മകനെ ഒരിക്കലും തീ കുണ്ഡാരത്തിലേക്കെറിയരുത്. അതൊരിക്കലും എനിക്ക് സഹിക്കാന്‍ കഴിയില്ല.ഞനിതാ എന്റെ മകനു മപ്പു കൊടുക്കുന്നു. "തുടര്ന്ന് വൃദ്ധമതവിന്റെ തൃപ്തി സമ്പാദിച്ച അല്‍ഖമ വിശുദ്ധ വാക്യം ഉരുവിട്ട് സന്തോഷവാനായി പരലോകം പ്രപിച്ചു

7 comments:

ഫസല്‍ ബിനാലി.. said...

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത



ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍
ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........
നിന്‍റെയന്നാളിലെ രാവുകള്‍ക്കു നിറം
കറുപ്പല്ല, മോഹങ്ങളാല്‍ നൂറായിരുന്നൂ,
പാല്‍ പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
സ്വര്‍ഗ്ഗം നിന്‍ കാല്‍ കീഴിലെന്നുമൊഴിഞ്ഞ
ദിവ്യാദര്‍ശമേ നീ തന്നെ സത്യം മാപ്പ്.......

കാസിം തങ്ങള്‍ said...

ഫസല്‍, താങ്കളുടെ വരികള്‍ക്ക് കണ്ണുനീര്‍ പ്രണാമം‌.

ബഷീർ said...

പ്രിയ തങ്ങള്‍,

ബ്ലോഗ്‌ വായിച്ചു..
നല്ല ഒഴുക്കുള്ള എഴുത്ത്‌.. ക്രിയത്മകവും..

ഇവിടെ.. കമന്റിടാമെന്ന് കരുതി...

ഉമ്മ എന്ന രണ്ടക്ഷരം.. അതെന്നും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടമാണു.. ഓര്‍മ്മകളില്‍ രണ്ടു തുള്ളി കണ്ണു നീര്‍ പൊഴിക്കാത്ത മക്കള്‍ വിരളമായിരിക്കും..

പക്ഷെ ഇന്ന്.. പണത്തിനു വേണ്ടി പെറ്റുമ്മയെ വെട്ടിക്കൊലപ്പെടുത്തുന്ന മക്കളൂടെ (?) വാര്‍ത്ത കേട്ട്‌ കാത്‌ തരിക്കുകയും ഹ്യദയം മരവിക്കുകയും ചെയ്യുന്നു. ..

അല്‍-ഖമയുടെ ചരിത്രം നാം എത്ര കേട്ടിരിക്കുന്നു. ഇനിയെത്ര കേട്ടാലും അതിനു പുതുമ നഷ്ടമാവില്ല..

എല്ലാ ഭാവുകങ്ങളും നേരുന്നു

കാസിം തങ്ങള്‍ said...

ബഷീര്‍, സ്നേഹത്തിന്റെ മഹാ പ്രവാഹം തന്നെയല്ലേ ഉമ്മ.
ഉമ്മയുടെ സ്‌നേഹം നുകരാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു പാട് കൂട്ടുകരുണ്ടെനിക്ക്. അനസ്, മുബീന്‍, അബ്ദുസ്സമദ്, നസീര്‍ .......... അവരനുഭവിക്കുന്ന തീഷ്ണമായ വേദനയും മനോവ്യഥയും ഉമ്മയുടെ സ്നേഹത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്താന്‍ ധാരാളമായി സഹായിക്കുന്നു.മാതാപിതാക്കളോട് “ഛെ” എന്നു പോലും ഉഛരിക്കരുതെന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ച് കൊടുക്കണമെന്നും പഠിപ്പിക്കുന്ന ആദര്‍ശത്ത്ന്റെ മഹനീയത എത്ര അപാരം.

Mohamed Salahudheen said...

ചെറുപ്പത്തില് എന്റുമ്മ തന്ന ഉമ്മയുടെ മാധുര്യമൂറുമോര്മ്മ ഒരിക്കല്ക്കൂടി കൊണ്ടെത്തിച്ചതിന് ഹൃദയം തുറന്ന നന്ദി.

Anonymous said...

ഇവിടെ വന്നപ്പോള്‍ കേട്ടറിഞ്ഞ കഥ നല്ലൊരു ആമുഖത്തോടെ വീണ്ടും വായിച്ചു ..മനസ്സിനെ പല ഓര്‍മകളും ചോദ്യങ്ങളും നല്‍കി ഒന്ന് കൂടി ജാകരൂഖമാക്കി .നന്ദി ....ഇവിടെ പകരം വെക്കാന്‍ എന്റെ ഈ വരികള്‍ മാത്രം ...അമ്മയെന്നെ തൊട്ടുണര്‍ത്തിയ കവിത ,ബെചൌസ് യു ആരെ മൈ Mother, അമ്മ

Unknown said...

തൂലികയ്ക്ക് എഴുതിയാല്‍ തിരാത്ത ഇതിഹാസമാണ്... ''ഉമ്മ'' ...ഉമ്മയെന്ന തണല്‍ മരത്തില്‍ ഏറെയുണ്ട് നന്മ....ഉമ്മ തന്ന പുഞ്ചിരിക്ക് എന്നുമുണ്ട് ഏറെ മേന്മ... ഉലകിലില്ല ഉമ്മയെപോലെ മനസ്സറിയുന്ന വെണ്മ... ഉമ്മാക്ക് പകരം വെക്കാന്‍ ഉലകിലായുണ്ട്...ഉമ്മ സഹിച്ച യാദനകളും വേദനകളും പോലെ വെറെയദുണ്ട്... അദവും അറിവും ആദ്യം നങ്ങളെ പഠിപ്പിച്ചവര്‍.....